Tuesday, 28 March 2023

കുളമാവിലെ കളിക്കാലം


Image Full Width
Text Formatted

​​​​​​​

Kuttante-World-cup-Devaprakash-illustrated-Graphic-Story

കുളമാവ്. ഇടുക്കി ജില്ലയില്‍ നാലു മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ പ്രദേശം. ഇവിടെയാണ് കുട്ടന്‍ ജനിച്ചുവളര്‍ന്നത്. ഫുട്‌ബോളാണ് കുട്ടന്റെ പ്രിയപ്പെട്ട കളി. /  1986 ജൂണ്‍ 22. നല്ല തണുപ്പുള്ള കൊച്ചുവെളുപ്പാന്‍ കാലം. കളിയൊഴികെ കുട്ടന് മറ്റൊന്നും അത്ര താല്‍പര്യമില്ല. പതിവ് മൂടിപ്പുതച്ചുകിടത്തം. ഗോളടിക്കുന്ന സ്വപ്‌നം സ്ഥിരമായി കാണും. / "കുട്ടാ, എണിക്ക്, പാല് കൊണ്ടുപോയി കൊടുക്ക്'- അമ്മയാണ്.


Kuttante-World-cup-Devaprakash-illustrated-Graphic-Story

എണീറ്റ് മുഖം കഴുകി. / അമ്മ പാല്‍ കറക്കുന്നത് ഉറക്കച്ചടവോടെ നോക്കിനിന്നു. /  കെ.എസ്.ഇ.ബിയുടെ ക്വാര്‍ട്ടേഴ്‌സുകളിലേക്കാണ് ഈ പാലൊക്കെ. /   കുട്ടന്റെ കൂടെ അവനുണ്ട്, "ബ്ലാക്കി.'


Kuttante-World-cup-Devaprakash-illustrated-Graphic-Story

വഴിയിലെ ചെറുകല്ലുകള്‍ കുട്ടന്‍ ഫുട്‌ബോളാക്കും. പരിസരം ശ്രദ്ധിക്കാറില്ല. / ബ്ലാക്കി വഴിയില്‍ കാണുന്ന പട്ടികളെയെല്ലാം ഒരു പ്രകോപനവുമില്ലാതെ വെറുതെ കുരച്ച് പേടിപ്പിക്കും. (ചിലപ്പോള്‍ ബ്ലാക്കി ആയിരിക്കും പേടിക്കുന്നത്) / ഒരു കൂട്ടപ്പൊരിച്ചില്‍ / ഇതിലേതാണാവോ ബ്ലാക്കി? / കിട്ടേണ്ടതു കിട്ടിയപ്പോള്‍ ബ്ലാക്കി വീണ്ടും പുറകേ / പാല്‍ മിക്കവാറും പാലും വെള്ളവുമായി മാറുന്ന ഒരു ജലയാത്ര.


Kuttante-World-cup-Devaprakash-illustrated-Graphic-Story-

മടക്കയാത്രയില്‍ രാത്രിയിലെ ഇംഗ്ലണ്ട്- അര്‍ജന്റീന ഫുട്‌ബോള്‍ മത്സരമായിരുന്നു കുട്ടന്റെ മനസ്സില്‍. / വീട്ടില്‍ എത്തിയപ്പോള്‍ അച്ഛന്‍ പത്രം വായിക്കുന്നു. കുട്ടന്‍ സ്‌പോര്‍ട്‌സ് പേജ് നോക്കി. / രാത്രി എവിടെപ്പോയി കളി കാണും? അതാണ് പ്രശ്‌നം. / കുളമാവില്‍ അന്ന് രണ്ട് ടി.വി മാത്രമേയുള്ളൂ. / ഒന്ന്, ഓവര്‍സിയര്‍ സ്വാമിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയും മറ്റൊന്ന് പേര്‍ഷ്യയില്‍നിന്നുവന്ന പൊന്നമ്മ ചേച്ചിയുടേതും. പൊന്നമ്മച്ചേച്ചിടെ വീട്ടില്‍ പോയാല്‍ രാത്രി കാപ്പിയും മിച്ചറും കിട്ടും. / നമുക്ക് പൊന്നമ്മച്ചേച്ചീടെ വീട്ടില്‍ പോയി കളി കണ്ടാലോ? അച്ഛനോട് കുട്ടന്‍ ചോദിച്ചു.


Kuttante-World-cup-Devaprakash-illustrated-Graphic-Story

നേരത്തെ തന്നെ ഹോം വര്‍ക്ക് ചെയ്തുപൂര്‍ത്തിയാക്കി. / സ്‌കൂളിലേക്കുള്ള യാത്രയില്‍ കൂട്ടുകാരന്‍ ജോണിനെക്കാണാന്‍ തീരുമാനിച്ചു. രാത്രി കളി കാണാന്‍ വരാന്‍ അവനോട് പറയാം. / ജോണ്‍ പറഞ്ഞു, "ഞാന്‍ വരാം.' / ഗ്രൗണ്ടില്‍ ഗോളി ആകാനാണ് കുട്ടന്‍ ആഗ്രഹിച്ചത്. / ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടണ്‍ ആയിരുന്നു റോള്‍ മോഡല്‍. ഷില്‍ട്ടനെപ്പോലെ ഗോള്‍മുഖത്ത് കുട്ടന്‍ നിറഞ്ഞുനിന്നു. / പോസ്റ്റില്‍ ഗോള്‍ കയറിയാലും സേവ് ചെയ്യാനുള്ള എടുത്തുചാട്ടത്തില്‍ കുട്ടന്‍ ആര്‍മാദിച്ചു. / ചെളിയിലേക്കുള്ള എടുത്തുചാട്ടമായിരുന്നു അവനിഷ്ടം. എത്ര സേവ് ചെയ്താലും എതിരാളിയുടെ പന്ത്  ഗോളാകുമായിരുന്നു.


Kuttante-World-cup-Devaprakash-illustrated-Graphic-Stor

ചിലപ്പോള്‍ എതിര്‍ ഗോള്‍മുഖത്തേക്ക് കടന്നുകയറാന്‍ കുട്ടന്‍ ആവതുശ്രമിച്ചിരുന്നു. / നോ രക്ഷ! ഗോള്‍ അടിക്കുന്നതിനുമുമ്പ് കുട്ടന്റെ ഗോള്‍ പോസ്റ്റില്‍ അഞ്ചു ഗോളെങ്കിലും കേറും. / നാലുമണി. സ്‌കൂള്‍ വിട്ടു. വീട്ടിലേക്ക് പാഞ്ഞു. ഇന്നു രാത്രിയാണ് ഷില്‍ട്ടന്റെ കളി. /പാതിരാത്രിയായപ്പോള്‍ അച്ഛന്‍ വിളിച്ചു. / മഴ പെയ്തുതുടങ്ങി. /വഴിയില്‍ കാത്തുനിന്ന ജോണിനെയൂം കൂട്ടി.


Kuttante-World-cup-Devaprakash-illustrated-Graphic-Story

പൊന്നമ്മച്ചേച്ചിയുടെ വീട്. / ചെരുപ്പുകള്‍ പുറത്തിട്ട ഒരു ഗ്യാലറിയായിരുന്നു ആ വീട്. / ഹാഫ് ടൈമില്‍ കളി കൊഴുത്തപ്പോള്‍ ഞങ്ങള്‍ ആവേശഭരിതരായി. / ചൂടു കട്ടന്‍ ചായ കിട്ടി. / എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മറഡോണയുടെ തകര്‍പ്പന്‍ പ്രകടനം.  / കണ്ണു മിഴിച്ചും വാ പൊളിച്ചും ആള്‍ക്കൂട്ടം.


Kuttante-World-cup-Devaprakash-illustrated-Graphic-Story

അതാ, മറഡോണ കുതിക്കുന്നു... ഇംഗ്ലണ്ട് കളിക്കാരന്‍ ഹോഡ്ജ് അടിച്ചുതെറിപ്പിച്ച പന്ത് വായുവില്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ മറഡോണ അത് ഹെഡ് ചെയ്തു വലയിലാക്കി. ആ ഗോള്‍ വീണത് കൈകൊണ്ടായിരുന്നോ? കാണികള്‍ അലറിവിളിച്ചു.


Kuttante-World-cup-Devaprakash-illustrated-Graphic-Story

എല്ലാ സംശയവും മാറ്റിക്കൊണ്ട് തൊട്ടടുത്ത നിമിഷം വീണ്ടും മറഡോണ ഗോളടിച്ചു. / ലോകത്തിലെ ഏറ്റവും  മനോഹരമായ ഗോള്‍! / ഇത്തവണ ആരാധനാമൂര്‍ത്തിയായ ഷില്‍ട്ടന്‍ വീണ്ടും വീണു. കുട്ടനും അലറി, ഗോള്‍... / ഈ കളിയോടെ കുട്ടന്റെ മനസ്സില്‍ ഷില്‍ട്ടന്‍ എന്നന്നേക്കുമായി ഔട്ടായി. പകരം മറഡോണ കുടിയേറി.

പിന്നീടൊരിക്കലും കുട്ടന്‍ ഷില്‍ട്ടനായി സ്‌കൂള്‍ ഗോള്‍ പോസ്റ്റുകള്‍ കാത്തില്ല. ഫോര്‍വേഡായും മിഡ്ഫീല്‍ഡറായും കളിച്ചു. സ്വയം മറഡോണയാണെന്ന് വിചാരിച്ചു. പക്ഷെ, എതിര്‍ടീമുകള്‍ ഗോളടിച്ചുകൊണ്ടേയിരുന്നു. അവര്‍ പറയുമായിരുന്നു, "കുട്ടാ, നീ ഷില്‍ട്ടനായാലും മറഡോണയായാലും ഞങ്ങള്‍ ഓരോ കളിയിലും എട്ടു ഗോളടിക്കും.'

എത്ര തവണ തോട്ടിട്ടും കുട്ടന്‍ പക്ഷെ, കളി നിര്‍ത്തിയില്ല.  

ദേവപ്രകാശ്

മലയാളത്തിലെ ശ്രദ്ധേയനായ ഇലസ്ട്രേറ്ററും ആർട്ടിസ്റ്റും.