കോവിഡുകാല ജീവിതം
വി.കെ. അനിൽകുമാർ
മനുഷ്യര്‍ മാത്രമല്ല, ഇവിടെ ദൈവങ്ങളും കരയുന്നുണ്ട്
രോഗകാലത്തിന്റെ ഏറ്റവും വലിയ ദുരന്തന്തങ്ങളിലൊന്നാണ് മണ്ണില്‍ നിന്ന് തുടച്ചുമാറ്റപ്പെടുന്ന മണ്ണിന്റെ മണമുള്ള നാട്ടുസംസ്കൃതിയുടെ അഭാവം.

തൃക്കരിപ്പൂരിലേക്ക് പോകുകയാണ്.
എത്രയോ കാലമായി എല്ലാ ഓണദിനങ്ങളിലും സ്വന്തം നാട്ടിലേക്കുപോകുന്നു.
24 വര്‍ഷക്കാലത്തിനിടയില്‍ ഒരിക്കല്‍പ്പോലും തിരുവോണദിവസം തൃശൂരില്‍ ഉണ്ടായിട്ടില്ല. തൃക്കരിപ്പൂരും തിരുവോണവും അത്രമേല്‍ പരസ്പരബന്ധിതമാകുന്നു.
ചില കാര്യങ്ങള്‍ അങ്ങനെയാണ്. അതങ്ങനെയായാലേ ശരിയാകൂ.
തൃക്കരിപ്പൂര്‍ ഇന്നും ഒരു ഗ്രാമമാണ്. വലിയ പുരോഗതിയൊന്നുമില്ല. ബ്രിട്ടീഷുകാര്‍ പണിത പഴയ റെയില്‍വെ സ്റ്റേഷന് പുതുക്കിപ്പണിതിട്ടുണ്ട്. അന്നത്തെ വണ്ടികള്‍ മാത്രമേ ഇന്നും അവിടെ നിര്‍ത്തൂ. പയ്യന്നൂരാണ് യാത്രക്കാരുടെ ആശ്രയം. എങ്കിലും തൃക്കരിപ്പൂരില്‍ നിര്‍ത്തുന്ന മലബാര്‍ എക്സ്പ്രസിലാണ് ഇത്തവണത്തെ യാത്ര. തൃശൂരില്‍ നിന്ന് അര്ദ്ധരാത്രിപുറപ്പെട്ടാല് രാവിലെ തൃക്കരിപ്പൂരിലെത്താം.
വല്ലാത്ത ആകുലതകളോടെയാണ് ഓണവണ്ടി കയറുന്നത്. നാട്ടിലേക്കുപോകുന്നതിന്റെ വലിയ സന്തോഷമൊന്നുമില്ല. വീട്ടിലിരുന്ന് മടുത്തുമടുത്ത് ഇരുട്ടുകയറിയ ഒമ്പതാം ക്ലാസുകാരനായ മോന് മാത്രമാണ് ആവേശം കാണിക്കുന്നത്. അച്ഛനും അമ്മയും ജോലിക്കു പോയിക്കഴിഞ്ഞാല്‍ വീട്ടിലൊറ്റക്കാകുന്ന മകനെക്കുറിച്ചുള്ള വേവലാതികള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്. ജീവിതം നമുക്ക് പരിഹരിക്കാനാകാത്ത വഴികളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും വൈഫൈയുടെയും വലയില്‍ കുരുങ്ങി ചിറകുകള് മുറിഞ്ഞ് വീട്ടിലൊറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ സങ്കടങ്ങള്‍ക്ക് പകരം മറ്റൊന്നില്ല. കുഞ്ഞുങ്ങളുടെ പ്രശ്നങ്ങള്‍ രക്ഷിതാക്കള്‍ക്കുപോലും മനസ്സിലാക്കാന്‍ സാധിക്കാത്തവിധം സങ്കീര്‍ണമായിരിക്കുന്നു. പലപല സംഘര്‍ഷങ്ങളാല്‍ വീടുകള്‍ പുകയുന്നു.
ലോകം മുഴുവന്‍ ഒരു മഹാമാരിക്കുമുന്നില്‍ പകച്ചുനില്ക്കുമ്പോള് തറവാട്, ഓണം പോലുള്ള വൈകാരികതയ്ക്കൊന്നും വലിയ പ്രസക്തിയില്ലെന്ന് മനസ്സിലാകാഞ്ഞിട്ടല്ല. ചില വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണല്ലോ ജീവിതത്തിന്റെ അനശ്വരതയിലൂടെയും സൗന്ദര്യത്തിലൂടെയും നമ്മളും കടന്നുപോകുന്നത്.
പോയവര്‍ഷം ഇതിലും കഠിനമായിരുന്നു. ജീവിതത്തില്‍ ആദ്യമായി വീട്ടില്‍ നിന്ന് ഓണ

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.