പലായനം
രാഹുല്‍ രാധാകൃഷ്ണന്
പൊക്കിൾക്കൊടി കുഴിച്ചിട്ടിരിക്കുന്ന ഇടങ്ങൾ
സ്വഭാഷയില്‍ സ്വാഭാവികമായി എഴുതാന്‍ കഴിയാതെ അന്യഭാഷയെ എഴുത്തിനായി ആശ്രയിക്കേണ്ടി വരുക എന്നത് ഭരണകൂടങ്ങള്‍ അവരോധിക്കുന്ന രാജ്യഭ്രഷ്ടിന്റെ ദാരുണഫലമാണ്. അറുപതു വയസ്സ് കഴിഞ്ഞപ്പോഴാണ് മിലന് കുന്ദേര ഫ്രഞ്ചില്‍ എഴുതിത്തുടങ്ങിയത്.

ഒന്ന്: കുടിയേറ്റക്കാരുടെ നൂറ്റാണ്ട്
കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും അനിയന്ത്രിതമായ പലായനമാണ് പുതിയ കാലത്തിന്റെ മുഖമുദ്ര. കുടിയേറുന്ന രാജ്യങ്ങളിലെ തദ്ദേശീയരുമായും അധികൃതരുമായും സമവായങ്ങളും സമവാക്യങ്ങളും രൂപപ്പെടാനുള്ള അന്തരീക്ഷം താരതമ്യേന എളുപ്പമല്ല. പോയകാലത്ത് കുടിയേറ്റം ചെയ്തവരെ അന്നത്തെ സമൂഹം വീക്ഷിച്ചതുപോലെയായിരുന്നില്ല അഭയാര്‍ത്ഥികളെ സമകാല സമൂഹം നോക്കിക്കാണുന്നത്. വിധ്വംസക പ്രവര്‍ത്തനം ചെയ്യാനായി അതിര്‍ത്തികള്‍ ഭേദിക്കുന്നവരാണോ ഇക്കൂട്ടര്‍ എന്ന ഉത്കണ്ഠയും ചില കോണുകളില്‍ സജീവമാണ്.
എങ്ങനെയായാലും ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ കുടിയേറ്റക്കാരാണ്. സ്വത്വബോധവും സ്വത്വനഷ്ടവും അനിയതമായ അലച്ചിലുകളും നാടിനെയും വീടിനെയും സംബന്ധിച്ച ഗൃഹാതുരമായ ചിന്തകളും നഷ്ടങ്ങളുമാണ് 21ാം നൂറ്റാണ്ടിന്റെ സ്പന്ദനത്തെ രേഖപ്പെടുത്തുന്ന ചിഹ്നങ്ങള്‍. രണ്ടു ലോകയുദ്ധങ്ങള്‍, ജര്‍മനിയിലെ വംശീയ നിയമങ്ങള്‍, സ്പാനിഷ് ആഭ്യന്തരകലാപങ്ങള്‍, സോവിയറ്റ് യൂണിയന്റെ പതനം, ലോകത്തിന്റെ പലയിടങ്ങളിലെ അന്തച്ഛിദ്രങ്ങള്‍, അപകോളനീകരണത്തിന്റെ രീതികള്‍, സര്‍വാധിപത്യ സ്വഭാവം പുലര്‍ത്തുന്ന ഭരണകൂടങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ 20ാം നൂറ്റാണ്ടിനെ വ്യത്യസ്തമാക്കി. ഇതിനിടയില്‍ വലിയ തരത്തില്‍ വികസിച്ച സാങ്കേതിക- ഗതാഗതമാറ്റങ്ങള്‍ യാത്രകളെ സുഗമമാക്കുകയും വാര്‍ത്താവിനിമയോപാധികളുടെ ഉപയോഗത്തില്‍ വിപ്ലവം സ്ഥാപിക്കുകയും ചെയ്തു. മനുഷ്യര്‍ അതിര്‍ത്തികളിലൂടെ മുമ്പെങ്ങുമില്ലാത്തവിധത്തില്‍ (നേരായും അല്ലാതെയും) കടന്നുപോകാനും ആരംഭിച്ചു. അതിരുകള്‍ താണ്ടുന്നവരില്‍ ചിലര്‍ സ്വാനുഭവങ്ങളെ കുറിച്ചും അല്ലാത്തവര്‍ അനുഭവസ്ഥവരെ കുറിച്ചും ‘കഥ'കള്‍ രചിച്ചുതുടങ്ങി. കുടിയേറ്റക്കാരുടെ സാഹിത്യശാഖ അങ്ങനെ ഉദയം കൊള്ളുകയാണ്. വിലാപങ്ങളുടെ കടലേറ്റങ്ങളെ എഴുത്തില്‍ കൊണ്ടുവന്ന് ആശ്വാസം നേടാന

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.