കോവിഡും കേരളവും
ഡോ. എം. മുരളീധരൻ
കോവിഡ്: പിഴച്ചുവോ, നമ്മുടെ പ്രതിരോധ രീതിശാസ്ത്രം?
കേരളത്തിലെ കോവിഡ് വ്യാപനത്തിനുപുറകില് പ്രവര്‍ത്തിക്കുന്ന ശാസ്ത്രീയ- സാമൂഹിക ഘടകങ്ങള്‍ എന്തൊക്കെയാണ്? എവിടെയാണ് നാം പരാജയപ്പെട്ടത്? ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ലേഖകന്‍ വിശകലനം ചെയ്യുന്നു

ആരോഗ്യരംഗത്തെ അഭികാമ്യമല്ലാത്ത കാരണങ്ങള്‍ കൊണ്ട് കേരളം ലോകശ്രദ്ധയിലേക്ക് വരുന്നത് അപൂര്‍വമാണെന്നത് സുവിദിതമാണ്. പൊതുജനാരോഗ്യ രംഗത്ത് വളരെക്കാലം ചര്‍ച്ച ചെയ്യപ്പെട്ട ലോകപ്രശസ്തമായ കേരള മോഡല്‍ മുതല്‍, നിപ്പയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതും ഏറ്റവും ഒടുവില്‍ കോവിഡ് ഒന്നാം തരംഗത്തില്‍ രോഗസംക്രമണവും മരണവും ഏറ്റവും കുറച്ച നാടെന്ന ഖ്യാതിയുമുള്പ്പെടെ ഒട്ടനവധി അത്ഭുതകരമായ നേട്ടങ്ങള്‍ കേരളത്തിന് സ്വന്തമായുണ്ട്. ആ നേട്ടങ്ങളുടെ അതുല്യശോഭ രണ്ടാം തരംഗത്തിലെ കേസുകളുടെ ബാഹുല്യം ‘രാഹുകേതു'ക്കളായി കെടുത്തിക്കളയുന്നുവോ എന്ന ആശങ്ക സമൂഹത്തില്‍ പ്രബലമാണ്.
സോഷ്യല്‍ മീഡിയകളിലും മറ്റു മാധ്യമങ്ങളിലും വ്യാപകമായി ഈ അവസ്ഥ തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെട്ടു. ഒന്നാം തരംഗത്തിലെ മികച്ച രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ടാം തരംഗത്തിലെത്തുമ്പോഴേക്കും കേരളത്തിന് കൈമോശം വന്നുവോ എന്നു സംശയിക്കുന്നവര്‍ രാഷ്ട്രീയഭേദമെന്യേ ഏറെപ്പേരുണ്ട്. കോവിഡ് ചാനല്‍ ചര്‍ച്ചകളില്‍ ഒരു പ്രധാന വിഷയമായി ഇതു മാറിയത്, സാമൂഹികമായ ഉല്‍ക്കണ്ഠയായി ആ ആശങ്ക രൂപാന്തരം കൊണ്ടതിന്റെ കൃത്യമായ സാക്ഷ്യപത്രമാണ്.
ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളുമേറെ കേരളത്തില്‍ രണ്ടാം തരംഗത്തില്‍ ഡെല്‍റ്റാ വൈറസ് അഴിഞ്ഞാടിയതാണ് കേസുകളുടെ വര്‍ദ്ധനവിനുണ്ടായ പ്രധാന കാരണം
ഡെൽറ്റാ വൈറസ് അഴിഞ്ഞാടി
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നാലാം സീറോ സര്‍വൈലന്‍സ് പഠന പ്രകാരം 44% ആണ് കേരളത്തിന്റെ പൊതുവായ സീറോ പോസിറ്റിവിറ്റി. (രക്തത്തില്‍ കോവിഡ് ആന്റിബോഡിയുടെ സാന്നിദ്ധ്യം മാനദണ്ഡമാക്കി രോഗപ്രതിരോധ ശേഷി അളക്കുന്നതാണ് ഈ രീതി ) അതായത്, കേരളീയ ജനസംഖ്യയിലെ 56% പേരും കോവിഡ് പിടിപെടാന്‍ സാദ്ധ്യതയുള്ളവരാണെന്നതാണ് ആ പഠനത്തിന്റെ ഫലശ്രുതി. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെക്കാളും ഭീഷണമായ ഈ അവസ്ഥ കൗതുകകരമെന്നു പറയട്ടെ, ഒന്നാം തരംഗത്തില്‍ രോഗത്തെ ഏറ്റവും ഫലപ്രദമായി നേരിട്ടതിന്റെ ‘തിരിച്ചടി'യാണെന്നതാണ് വിധി വൈപരീത്യം. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളുമേറെ കേരളത്തില്‍ രണ്ടാം തരംഗത്തില്‍ ഡെല്‍റ്റാ വൈറസ് അഴിഞ്ഞാടിയതാണ് കേസുകളുടെ വര്‍ദ്ധനവിനുണ്ടായ മറ്റൊരു പ്രധാ

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.