സിലബസും കാവിവൽക്കരണവും
കെ.വി. മനോജ്
ഇടതുപക്ഷ മനസ്സിലേക്ക്
തീവ്രവലതുപക്ഷം കടന്നുവരുന്ന വഴികൾ
കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പി.ജി സിലബസിലേക്കുള്ള ഹിന്ദുത്വ ആശയങ്ങളുടെ വരവ്, കേരളത്തിലെ സര്‍വകലാശാലകളിലേയ്ക്കും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും അരിച്ചിറങ്ങുന്ന സംഘപരിവാര്‍ സമ്മിതി നിര്‍മിതിയുടെ അടയാളമായി വിലയിരുത്തുകയാണ് ലേഖകൻ

കോവിഡ് പാന്‍ഡമിക് പ്രതിസന്ധി ലോകമെങ്ങുമുള്ള തീവ്ര വലതുപക്ഷ ഭരണകൂടങ്ങള്‍ക്ക് നല്കിയ സമഗ്രാധികാരത്തിന്റെ സംഘര്‍ഷവേദിയായി വിദ്യാഭ്യാസം മാറുകയാണ്. ‘അസാധാരണ സാഹചര്യങ്ങളിലെ അസാധാരണ നടപടികള്‍’ എന്ന ടാഗ്ലൈനോടെ കടന്നുവന്ന അനിയന്ത്രിത ഭരണകൂട ഇടപെടലുകളില്‍ ഇന്ത്യയിലെ വിദ്യാഭ്യാസവ്യവസ്ഥ ഞെരിഞ്ഞമരുകയാണ്. അറിവിന്റെ, ചിന്തയുടെ, ചോദ്യങ്ങളുടെ, സാമൂഹിക മുന്നേറ്റങ്ങളുടെയാകെ ചാലകശക്തികളായിനിന്ന ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലും യൂണിവേഴ്സിറ്റികളിലും, നിശ്ശബ്ദതയുടെയും, നിസഹായതയുടെയും, പ്രതികരണമില്ലായ്മയുടെയും ഇരുള് പരക്കുകയാണ്. മാനവികതയുടേയും, മനുഷ്യസാഹോദര്യത്തിന്റേയും ഭാഷ മറക്കുന്ന സര്‍വകലാ ശാലകള്‍ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായല്ല, ഭരണകൂടം തന്നെയായി പരിണമിക്കപ്പെടുകയാണ്.
കാസര്‍കോഡ് കേന്ദ്രസര്‍വകലാശാല സെപ്തംബര്‍ 2-ന് പുറത്തിറക്കിയ ഉത്തരവ് അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യത്തിനും, ഭരണഘടനാപരമായ അഭിപ്രായപ്രകടന- ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും എതിരാണ്
അധ്യാപകര്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന സൂചനയോടെ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള കേരളത്തിലെ കേന്ദ്രസര്‍വകലാശാലയുടെ തീരുമാനവും, കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പി.ജി സിലബസിലെ പൊളിറ്റിക്കല്‍ ഹിന്ദുത്വ ആശയങ്ങളുടെ സ്വീകരണവും കേരളത്തിലെ സര്‍വകലാശാലകളിലേയ്ക്കും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും അരിച്ചിറങ്ങുന്ന സംഘപരിവാര്‍ സമ്മിതി നിര്‍മിതിയുടെ അറിവടയാളമായും കേരളത്തിന്റെ ഇടതുപക്ഷമനസ്സിലേക്കുള്ള തീവ്രവലതുപക്ഷാശയങ്ങളുടെ കടന്നുവരവായും വിലയിരുത്തേണ്ടതുണ്ട്. പാഠ്യപദ്ധതിയിലേക്കും, പാഠപുസ്തകങ്ങളിലേക്കും, പഠനപ്രകിയയിലേക്കും നീളുന്ന സമഗ്രാധിപത്യ പദ്ധതികളില്‍ നിസ്സഹായമാക്കപ്പെടുന്ന അക്കാദമികലോകം യൂണിവേഴ്സിറ്റിയെന്ന ഉന്നത അക്കാദമിക വ്യവസ്ഥയുടെ വിയോജിപ്പിന്റെ സ്വാതന്ത്ര്യത്തെയാകെ മറന്നുപോവുകയാണ്.
സര്‍വക

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.