അധികാരവും സ്ത്രീകളും
ആശ ഉണ്ണിത്താൻ
നെറ്റിസൺസ് ആയ സ്ത്രീകൾ
പൊട്ടിത്തെറിച്ച് പുറത്തുവരികയാണ്
വിവര സാങ്കേതിക വിദ്യയും നവമാധ്യമങ്ങളും സ്ത്രീകൾക്ക് നൽകുന്ന സാധ്യതകളും അവയിലൂടെ അവർ പൊതു ഇടങ്ങളിൽ നടത്തുന്ന സർഗാത്മക ഇടപെടലുകളും ഇത് ആണധികാര വ്യവസ്ഥിതിയിലുണ്ടാക്കുന്ന സംഘർഷങ്ങളും വിശകലനം ചെയ്യപ്പെടുന്നു

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പോളത്തെ സഹായിക്കാന്‍ തുടങ്ങിയ ഈ വിവരസാങ്കേതികതാ യുഗത്തില്‍ നമ്മള് ഇനിയും ചര്‍ച്ച ചെയ്യുന്നത് തുടങ്ങിയിടത്തു നിന്ന് തന്നെയാണ്. വിവിധ ആപ്പുകള്‍, സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങളെ അതിവേഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനും സ്ത്രീകളുടെ ചലനാത്മകതയും സര്‍ഗാത്മകതയും ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആധുനികത സ്ത്രീ ജീവിതത്തില്‍ നടത്തിയ വലിയ മാറ്റങ്ങള്‍ പക്ഷെ ഫ്യൂഡല്‍ -മതമൂല്യത്തിന്റെ ബോധ്യത്തില്‍ രൂഢമൂലമായിക്കിടക്കുന്ന ആണധികാര പൊതുബോധം തിരിച്ചറിയുന്നില്ല.
സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും മുന്‍കൈ എടുത്തതിന്റെ ഫലമായാണ് വരേണ്യവർഗത്തില്‍ നിന്നെങ്കിലും ധാരാളം സ്ത്രീ നേതാക്കള്‍ ഉയര്‍ന്നുവന്നത്.
കുടുംബത്തിന്റേയും സംഘടനകളുടേയും മതിലുകളും വെളിച്ചം കടക്കാത്ത കോട്ടകളും സ്ത്രീകള്‍ പ്രത്യയശാസ്ത്രത്തിന്റേയും സാഹോദര്യത്തിന്റെയും കനത്ത പ്രഹരങ്ങളാല്‍ തല്ലിതര്ക്കുന്നു. അവരുടെ ശബ്ദം ഉത്തരങ്ങള്‍ പൊളിച്ച് തെരുവില്‍ മുഴങ്ങുന്നു.
നവോത്ഥാനനായകരും സാംസ്കാരിക- സാമുദായിക പ്രവര്‍ത്തകരും നടത്തിയ ഇടപെടലുകള്‍ സ്ത്രീകളുടെ നേരെയുള്ള അതിക്രമം നേരിടുന്നതിനുള്ള നിയമപരവും സാമൂഹികവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടി. സതി, ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയവ അവയില്‍ ചിലതു മാത്രം. കല്ലുമാല ബഹിഷ്കരണം, മാറുമറയ്ക്കല്‍, മുക്കുത്തി അണിയല്, പള്ളിക്കൂട പ്രവേശനം, ജോലിക്കു തുല്യമായ കൂലി ചോദിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളും പങ്കാളികളായി. സ്വാതന്ത്ര്യ സമരത്തിലും സാമുദായിക പരിഷ്കരണ പ്രവര്‍ത്തനങ്ങളിലും മാത്രമല്ല, തൊഴിലാളി സംഘടനകളിലും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലും സ്ത്രീകള്‍ പങ്കെടുത്തു വന്നിരുന്നു. എന്നാല്‍ സ്ത്രീകളുടെ ഇടയില്‍ നിന്ന് നേതൃസ്ഥാനത്തേക്ക് വരുന്നവര്‍ കൂടുതലായും അഭ്യസ്ഥവിദ്യരും, ഉന്നതകുലജാതരുമായിരുന്നു.
വിജയലക്ഷ്മി പണ്ഡിറ്റ്, സരോജിനി നായിഡു, ക്യാപ്റ്റന്‍ ലക്ഷ്മി, അമ്മു സ്വാമിനാഥന്, തുടങ്ങിയവരാണല്ലോ പ്രമുഖര്‍. പരിഷ്കരണ പ്രവര്‍ത്തനങ്ങളിലും സ്വാതന്ത്ര്യ സമരത്തിലും ഉണ്ടായിരുന

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.