സംഘർഷകാലം
കെ.ടി. നൗഷാദ്
പാലക്കാട് 1991:
ഒരു വർഗീയ കലാപത്തിന്റെ ഓർമ
1991-ല്‍ മുരളീ മനോഹര്‍ ജോഷിയുടെ രഥയാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ, പാലക്കാടൻ ഗ്രാമങ്ങളിൽ കലാപമായി പടര്‍ന്നതിന്റെ അനുഭവം.

എന്തോ വലിയൊരു ആപത്ത് വന്നതുപോലെ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നവരുടെ അടുത്തെത്തിയപ്പോള്‍ അവര്‍ പറയുന്നത് കേട്ടു, ‘നമ്മുടെ കൂട്ടത്തിലൊരാളെ അവര്‍ വെട്ടിയെത്രെ'.
കടയില്‍ സാധനം വാങ്ങാനോ മറ്റോ ജൈനിമേട് ജംഗ്ഷനിലേക്ക് കയറിയതാണ് ഞാനെന്നാണ് ഓർമ. കുറച്ചുനേരത്തെ സംസാരം കഴിഞ്ഞപ്പോള്‍ അവര്‍ റോഡ് ബ്ലോക്ക് ചെയ്യാന്‍ തുടങ്ങി. കടകളൊക്കെ അടച്ചു. അപ്പോഴാണ് ജൈനിമേട്ടിലെ (കല്പാത്തി)പുഴയുടെ തീരത്തുളള അമ്പലത്തിലെ പൂജാരി അതുവഴി വരുന്നത്. പുഴയില്‍ കുളിക്കാന്‍ പോകുമ്പോള്‍ തീരത്തുളള അമ്പലത്തിലോ തൊട്ടടുത്ത വനവാസി കല്യാണ്‍ ആശ്രമത്തിന്റെ ഓഫീസിലോ അദ്ദേഹത്തെ നിത്യം കാണാറുണ്ട്. സ്വാമി എന്ന് എല്ലാവരും വിളിക്കുന്ന അദ്ദേഹത്തെ അവര്‍ തടഞ്ഞു നിര്‍ത്തി. എന്തൊക്കയോ ഒച്ചവെക്കുന്നത് കുറച്ചകലെ നിന്നു കേട്ടു. പെട്ടെന്ന് ഒരാള്‍ അദ്ദേഹത്തെ തല്ലി. പിന്നെ കണ്ടത് എല്ലാവരും അദ്ദേഹത്തിന്റെ മേലെ കൈ വെയക്കുന്നതാണ്. അക്കൂട്ടത്തില്‍ പെടാത്ത ചിലര്‍ വന്ന് അവരെ തടയുകയും സ്വാമിയെ പറഞ്ഞു വിടുകയും ചെയ്തു. തങ്ങളുടെ കൂട്ടത്തില്‍ പെട്ടവരെ തല്ലിയതിന് പ്രതികാരം ചെയ്തതിന്റെ സംതൃപ്തിയുമായി ആ കൂട്ടം റോഡില്‍ തന്നെ നിന്നു.
‘പാക്കിസ്ഥാനികളെവിടെ?’, ‘പാക്കിസ്ഥാനിലേക്ക് പോടാ' എന്നൊക്കെ ആക്രോശിച്ചാണ് ചില വീടുകളില്‍ പൊലീസ് കയറിയത്. റോഡില്‍ നടന്ന കാര്യങ്ങളൊന്നും അറിയാത്ത പാവങ്ങളും സാധാരണക്കാരുമായ മനുഷ്യരാണ് അന്ന് പൊലീസിന്റെ ക്രൂരതക്കിരയായത്.
കുറച്ചുകഴിഞ്ഞപ്പോള്‍ പൊലീസ് ജീപ്പു വരുന്നതു കണ്ടു. റോഡ് ബ്ലോക്ക് ചെയ്തിട്ടിരിക്കുന്നതിനാല്‍ പൊലീസിന് കൂട്ടം കൂടി നില്ക്കുന്നവരുടെ (15 പേരുണ്ടാകുമെന്നാണ് ഓര്മ) അടുത്ത് വരാന്‍ കഴിഞ്ഞില്ല. ബ്ലോക്ക് മാറ്റാന്‍ നോക്കുന്ന പൊലീസിനെ അവര്‍ വെല്ലുവിളിക്കുന്നു, ആക്രോശിക്കുന്നു. പിന്നെ കണ്ടത് ബസില്‍ മുട്ടിക്കുളങ്ങര ക്യാമ്പില്‍ നിന്നുളള പൊലീസ് എത്തുന്നതാണ്. അവരെയും അവര്‍ വെല്ലു വിളിച്ചു. പെട്ടെന്ന് പൊലീസ്- ബസ് സ്പീഡ് കൂട്ടി മുന്നിലെത്തി. ഒരു കൗമാരക്കാരന്റെ കൗതുകത്തോടെ എല്ലാം കണ്ടു നിന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ഞാനും അതുകണ്ട് പേടിച്ചോടി. വര്‍ക്കുഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തിന്റെ താഴേ ഒളിച്ചിരുന്നു. തൊട്ടടുത്ത് പൊലീസിന്റെ കാലുകള്‍ കാണാം. പടക്കം പൊട

You need to purchase the Packet to access this article.
- By purchasing single Packet for INR 50 you will get full access to all the articles in the particular packet including audio narrations.
- Subscribers could download Truecopy Webzine packets though apps in iOS or android platforms and from the website itself every week, till their suscription ends.
- Truecopy is the first premium Malayalam webzine with elegant layout, simple user interface and audio narration.
- Packed with intelligent ideas, critical reviews, illuminating opinions and brilliant creative writing the Truecopy Webzine brings together the best writings in Malayalam every week.